കൊച്ചി: സിപിഐ-സിപിഎം പോരിന് ആക്കം കൂട്ടി എം.സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. തനിക്കെതിരെ ജനയുഗത്തില്‍ വന്ന ലേഖനം, എഴുതിയവന്റെ രാഷ്ട്രീയവും സംസ്കാരവും തുറന്നു കാട്ടുന്നതാണെന്ന് സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
താന്‍ സിപിഐയെക്കുറിച്ച് പറഞ്ഞത് തന്റെ അനുഭവമാണ്, അതിനു തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സ്വരാജ് പറയുന്നു. ഉത്തരം മുട്ടുമ്പോള്‍ തന്തയ്ക്കു വിളിക്കുന്നത് നല്ലതല്ലെന്നും സ്വരാജ് പറയുന്നു.
എറണാകുളം ജില്ലയിലെ സിപിഐ സിപിഎം തര്‍ക്കത്തിന്റെ ചുവടും പിടിച്ചാണ് സിപിഐ ജില്ലാ സെക്രട്ടറിയും സ്വരാജും കൊമ്പ് കോര്‍ത്തത്. തുടര്‍ന്ന് ബിനോയ് വിശ്വം ഉള്‍പ്പടെയുള്ളവര്‍ സ്വരാജിനെതിരെ രംഗത്ത് വന്നിരുന്നു.
”ഒരു സിപിഐകാരനെ ഞാനാദ്യമായി നേരില്‍ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂരില്‍ വെച്ചാണ്” എന്ന് ഒരു ചടങ്ങിനിടെ സ്വരാജ് പ്രസംഗിച്ചതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനങ്ങളുമായി സിപിഐ നേതാക്കള്‍ രംഗത്തെതിയതോടെ വിവാദം കൊഴുക്കുകയായിരുന്നു.
ജനയുഗത്തിന്റെ സാംസ്കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ലേഖനത്തിലുള്ളതെന്നും സ്വരാജ് ഫേസ്ബുക്കില്‍ പരിഹസിച്ചു. തന്നെ ഭാഷ പഠിപ്പിക്കാന്‍ വന്ന ബിനോയ് വിശ്വം ജനയുഗത്തില്‍ വന്ന ലേഖനത്തിലെ ഭാഷയെക്കുറിച്ച് മറുപടി പറയണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ കൊടിയെയാണ് താന്‍ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ സിപിഐയ്ക്കു കൊള്ളുന്നതെന്തിനാണെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
ഇടതുപക്ഷ ഐക്യത്തെക്കുറിച്ചോര്ത്താണ് ഇതുവരെ തനിക്കെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും പുലയാട്ടുകള്ക്കും മറുപടി പറയാഞ്ഞതെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
സിപിഐയുടെ രക്തപതാക പീറത്തുണിയാണെന്ന സ്വരാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ജനയുഗം അഞ്ഞടിച്ചത്. കമ്മ്യൂണിസ്റ്റ് ചരിത്രമറിയാത്ത എം. സ്വരാജിന്റെ തലയില്‍ തക്കാളി കൃഷി നടത്തണമെന്നായിരുന്നു ജനയുഗത്തിന്റെ മറുപടി. എന്നാല്‍ ഇതിനെതിരെ മറുപടി പറഞ്ഞാണ് സ്വരാജ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഞാൻ പറഞ്ഞതെന്ത് ..? സി പി ഐ…
Posted by M Swaraj on Monday, August 29, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: