കൊച്ചി: കറുകുറ്റിയിലെ അപകടത്തിനു ശേഷം പുനരാരംഭിച്ച ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ വീണ്ടും താറുമാറാകും. പാളത്തില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള 202 സ്ഥലങ്ങളിലെ വിള്ളലുള്ള ഭാഗങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജോലികള്‍ എഞ്ചിനീയറിംഗ് വിഭാഗം രാവിലെ മുതല്‍ ആരംഭിച്ചു.
ഉച്ചയോടെ ട്രെയിനുകള്‍ 30 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ നീങ്ങൂ. എറണാകുളത്തെ 15സ്ഥലങ്ങളില്‍ വേഗ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത് യാത്രക്കാരെ വളരെയധികം ബാധിക്കും. ട്രെയിന്‍ സര്‍വീസുകള്‍ മൂന്നു മണിക്കൂര്‍ വരെ വൈകാനും ഇത് കാരണമാകും. പാളത്തിലെ തകരാറുകള്‍ പരിഹരിക്കണമെന്നും വിള്ളലുള്ള മേഖലകളില്‍ വേഗത കുറച്ച് ഓടിക്കണമെന്നും സെക്ഷന്‍ എഞ്ചിനീയര്‍മാര്‍ അതാത് സ്റ്റേഷന് മാസ്റ്റര്‍ക്ക് നിര്‍ദേശം നല്കി.
കറുകുറ്റി അപകടത്തില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയറെ സസ്പെന്‍ഡ് ചെയ്യ്തതിനു തൊട്ടു പിന്നാലെയാണ് എഞ്ചിനീയര്‍മാരുടെ നടപടി. സംഭവത്തിന് ഉത്തരവാദികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്നാണ് എഞ്ചിനീയര്‍ അസ്സോസ്സിയേഷന്‍ പറയുന്നത്.
സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിക്കുകയും പാളം മാറ്റാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ടാക്കുകയും ചെയ്തില്ലെന്നും കറുകുറ്റിയില്‍ അപകടമുണ്ടായ സ്ഥലത്ത് വേഗ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങയപ്പോള് വിലക്കിയതും മുതിര്‍ന്ന ഉദ്യോഗസ്ഥരാണെന്ന് എഞ്ചിനീയേഴ്സ് അസ്സോസ്സിയേഷന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: