വാഷിങ്ടന്‍: സിറിയയില്‍ ആക്രമണം നടത്തുന്ന തുര്‍ക്കിക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ആക്രമണത്തില്‍ നിന്നും തുര്‍ക്കി പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് തായിപ് എര്ദഗോനുമായി ബരാക് ഒബാമ ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.
ഐഎസിനും കുര്‍ദുകള്‍ക്കും എതിരായ തുര്‍ക്കിയുടെ നടപടി ആറാം ദിവസവും തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുന്നത്. ഐഎസ് സ്വാധീനമില്ലാത്ത മേഖലയിലാണ് തുര്‍ക്കി ഇപ്പോള്‍ ആക്രമണം നടത്തുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.
ഞായറാഴ്ച ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രസിഡന്റ് ബരാക് ഒബാമ തുര്‍ക്കി പ്രസിഡന്റ് എര്ദഗോനുമായി സിറിയന്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നത്. ഐഎസിനെതിരായ നടപടിയെ അമേരിക്ക പിന്തുണയ്ക്കുമെങ്കിലും ജാരാബ്ലസിലെ നടപടിയെ യുഎസ് എതിര്‍ക്കും. ഭീകരരെയും കുര്‍ദുകളെയും തുരത്തുക മാത്രമാണ് ലക്ഷ്യമെന്നാണ് തുര്‍ക്കിയുടെ നിലപാട്. എന്നാല്‍ ഐഎസിനെ കാരണമാക്കി തുര്‍ക്കി സിറിയ പിടിക്കാന്‍ ഒരുങ്ങുകയാണെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം.
കഴിഞ്ഞ ദിവസം ജാരാബ്ലസിലും പരിസര പ്രദേശങ്ങളിലുമായി 61 പീരങ്കി ആക്രമണങ്ങളാണ് തുര്‍ക്കി നടത്തിയത്. ഐഎസിനെ തുരത്താന്‍ ശക്തിപ്രാപിക്കുന്ന കുര്‍ദുകള്‍ ഭാവിയില്‍ പ്രശ്നമാകുമെന്ന് കണക്കുകൂട്ടലിലാണ് തുര്‍ക്കി. വലിയൊരു വിഭാഗം കുര്ദുകളുഉള്ള രാജ്യത്ത് പിന്നീട് സ്വയംഭരണം ആവശ്യപ്പെട്ട് കുര്‍ദുകള്‍ പ്രക്ഷോഭം നടത്തുമെന്നാണ് തുര്‍ക്കിയുടെ ഭീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: