ന്യൂദല്‍ഹി: അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാമെന്ന് സമ്മതം അറിയിച്ച് സിബിഐയ്ക്ക് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ ഇടനിലക്കാരന്റെ കത്ത്.
അഴിമതി കേസില്‍ അന്വേഷണം നടത്തുന്ന ദുബായിലെ ഭാരത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സമ്മതമാണെന്നും എന്നാല്‍ അതിന് മുമ്പ് തന്റെ പേരിലുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിക്കണമെന്നും ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ ജെയിംസ് മിച്ചല്‍ ആവശ്യപ്പെട്ടു.
കേസില്‍ താന്‍ നിരപരാധിയാണെന്ന് വാദിച്ച മിച്ചല്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന സുപ്രധാന വിവരങ്ങള്‍ കൈമാറാമെന്നും അറിയിച്ചു.
കേസില്‍ മിച്ചലിനെതിരെ ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മിച്ചലിന്റെ കത്ത്.
ഉപാധികളോടെയുള്ള മിച്ചലിന്റെ കത്തില്‍ എഴ് ദിവസത്തിനുള്ളില്‍ ഭാരതത്തില്‍ തിരിച്ചെത്താമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയോ അല്ലാതെയോ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്താമെന്നാണ് മിച്ചല്‍ കത്തില്‍ പറയുന്നത്.
താന്‍ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്നും ശിക്ഷിക്കരുതെന്നും മിച്ചല്‍ കത്തില്‍ ആവശ്യപ്പെടുന്നു.
3727 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരനാണ് മിച്ചല്‍. ഭാരതത്തിലെ 12 വിവിഐപികള്‍ക്ക് സഞ്ചരിക്കുന്നതിന് വേണ്ടി 2010ലാണ് അഗസ്റ്റ് വെസ്റ്റ്ലന്‍ഡുമായി ഇടപാട് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: