കോഴിക്കോട്: പാരമ്പര്യ നെയ്ത്തുകാരുടെ പാരമ്പര്യം നിലനിര്‍ത്തികൊണ്ട് വീവേഴ്സ് ഓഫ് ഇന്ത്യയുടെ ഓണാഘോഷപ്രദര്ശന വിപണന മേള തളി കണ്ടംകുളം ജൂബിലി ഹാളില്‍ തുടക്കമായി.
കൈത്തറി വ്യവസായത്തിന് പ്രസിദ്ധമായ രാജസ്ഥാന്, വെസ്റ്റ് ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ് വില്പനക്കുള്ളത്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന കൈത്തറി കരകൗശല ഉല്പന്നങ്ങള് മേളയില്‍ കാണാന്‍ കഴിയും. രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആകര് ഷണീയമായ ഡിസൈനുകളിലുള്ള ബെഡ്ഷീറ്റുകള്‍
ഭഗല്‍പൂര്‍ സില്‍ക്ക്& കോട്ടണ്‍ ഫാബ്രിക് (റണ്ണിംഗ് മെറ്റീരിയല്‍സ്) ഗുജറാത്ത്, രാജസ്ഥാന്, കാശ്മീര്‍, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ചുരിദാര്‍ മെറ്റീരിയല്‍ സെറ്റുകള്‍ ലക്നൗ ചിക്കന്‍ വര്‍ക്ക് ടോപ്പുകള്‍ ലേഡീസ് & ജെന്റ്സ് ടീ- ഷര്‍ട്ടുകള്‍ ജയ്പൂരി ഖാതി കുര്‍ത്തകള്‍
ബംഗാള്‍, ഹൈദരാബാദ്, കാശ്മീര്‍, ഭഗല്‍പൂര്‍, ആസ്സാം, ധാക്ക മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള കോട്ടണിലും സില്‍ക്കിലും നെയ്തെടുത്ത സാരികള്‍ (ജൂട്ട്, ധാക്കായ്, ബയലൂ, കാശ്മീരി പശ്മിന, ജംദാനി, ചന്തേരി സാരികള്‍) ശാന്തിനികേതന്‍ കാന്താവര്‍ക്ക് സാരികള്‍.
ഹാന്‍ഡ്മെയ്ഡ് രാജസ്ഥാന് സ്റ്റോണ്‍ ജൂവലറികള്‍ ലോക പ്രസിദ്ധമായ ഒറീസയുടെ പാംഗ്രേവ് (പടചിദ്ര) പെയിന്റിംഗ്സ് സഹറാണ്‍പൂര്‍ വുഡന്‍ ഷോപ്പീസ് എന്നിവ മേളയില്‍ ലഭ്യമാണ്. രാജ്യത്തെ പരമ്പരാഗത നെയ്ത്തുകാരെയും കരകൗശല ശില്പികളെയും ഉയര്‍ത്തികൊണ്ട് വരുന്നതിന് ഇങ്ങനെയുള്ള മേളകള്‍ സംഘടിപ്പിക്കുന്നു. മേള സപ്തംബര്‍ അഞ്ചിന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: