മുംബൈ: തിരുവനന്തപുരം ജില്ലയിലെ നാല് സ്ഥലത്തുകൂടി കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നെന്ന് ഹൈടെക് എടിഎം തട്ടിപ്പ് കേസിലെ പ്രധാനപത്രി ഗബ്രിയേല്‍ മരിയന്‍.
തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിംഗ് ബോര്‍ഡ് മേഖലകളിലെ എടിഎം കൗണ്ടറുകളില്‍ തട്ടിപ്പ് നടത്താനാണ് ശ്രമിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. സാങ്കേതിക കാരണങ്ങളാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
തായ്ലന്‍ഡിലും ജപ്പാനിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും ഇയാള്‍ വെളിപ്പെടുത്തി. തായ്ലന്ഡില് നിന്ന് 17 കോടി ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക തട്ടിയെടുത്തതായാണ് മൊഴി. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍പോള്‍ കേരള പോലീസിനെ അറിയിക്കും.
കേരളത്തിലെ മോഷണത്തിന് നേതൃത്വം നല്‍കിയത് ക്രിസ്റ്റെന് വിക്ടര്‍ എന്നയാളാണെന്ന് ഇയാള്‍ പറഞ്ഞതായാണ് സൂചന. ഇയാള്‍ രാജ്യം വിട്ടതായാണ് പോലീസ് സംശയിക്കുന്നത്.
തലസ്ഥാനത്തെ എസ്ബിഐ എടിഎമ്മില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് റൊമാനിയക്കാര്‍ മോഷണം നടത്തിയത്. സിസിടിവി കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ പിടിയിലാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: