മധുര: വ്യാജ മയക്കുമരുന്നു കടത്തല്‍ കേസില്‍ പിടിക്കപ്പെട്ട മലയാളിക്ക് 11.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്.അനു മോഹന്‍ എന്നയാള്‍ 2006ല്‍ കാറില്‍ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായിരുന്നു. 230 ദിവസം നിയമവിരുദ്ധമായി ഇയാളെ കസ്റ്റഡിയില്‍ വിട്ടു. കേസ് വ്യാജമെന്ന് തെളിഞ്ഞതോടെ അനു മോഹന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
കസ്റ്റഡിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും 5,000 രൂപ വീതം 230 ദിവസത്തെ തുക പിഴയായി നല്കാന് തമിഴ്നാട് ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റിസ് കെ. കെ. ശശിധരന് പരിഗണിച്ച ഹര്‍ജിയില്‍ എട്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അനുമോഹനെ കൂടാതെ രണ്ടു പേര് കൂടി പ്രതിപ്പട്ടികയിലണ്ടൊയിരുന്നു.
വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത നര്കോട്ടി ഇന്റലിജന്‍സ് ഓഫീസര്‍ എസ്. രാജമാണിക്യത്തിനെ വിമര്‍ശിച്ച കോടതി ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രാജമാണിക്യം തൂത്തുക്കുടി നര്‍കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോയില്‍ എസ്ഐയായിരുന്നു. 2008ല്‍ വിശദമായ അന്വേഷണങ്ങള്‍ക്കായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് അനുവിന്റെ നിരപരാധിത്വം പുറത്തുവന്നത്. അതിനുശേഷം 2010 ഏപ്രില്‍ 21നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: