ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ദല്‍ഹിയില്‍ വന്‍തോതില്‍ ലൈംഗിക വ്യാപാരം നടത്തുന്ന സംഘം പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റ് ചെയ്തു.
വിവിധ സ്ഥലങ്ങളില്‍ നിന്ന് അമ്പതിനായിരം രൂപ നല്കി വാങ്ങുന്ന പെണ്‍കുട്ടികളെ ഇവിടെ രണ്ട് ലക്ഷം രൂപയ്ക്കു വരെയാണ് വില്‍ക്കുന്നത്. അലമാരകളിലും തുരങ്കങ്ങളിലും മറ്റുമാണ് പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളെയും ഇവരുടെ സഹായികളായ ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമ (മക്കോക്ക)പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേപ്പാള്‍, പശ്ചിമബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക, ആസാം, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അയ്യായിരത്തോളം പെണ്‍കുട്ടികളെയെങ്കിലും ഇവിടെ എത്തിച്ച് വിറ്റിട്ടുണ്ടാകുമെന്നാണ് സംശയം. സൈറ (45), ഹുസൈന് (50) ദമ്പതികളാണ് ഈ റാക്കറ്റിന് പിന്നില്‍. ഇവര്‍ ഇതിനകം ഈ വ്യാപാരത്തിലൂടെ 100 കോടിയിലേറെ രൂപ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്. പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ക്കാണ് നല്ല വില.
ഹൈടെക് ആയിട്ടാണ് റാക്കറ്റ് പ്രവര്‍ത്തിച്ച് വന്നത്. ഹുസൈനും ഭാര്യയ്ക്കും പുറമെ ഇവരുടെ ഡ്രൈവര്‍ രമേഷ് പ്രധാന മാനേജരായ വാസു, ഷംഷാദ്, ശില്‍പ്പി, മുംതാസ്, പൂജ താപ തുടങ്ങിയവരുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വരെ കോടതി ഇവരെറിമാന്ഡ് ചെയ്തു.
കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. സൈറയും ഭര്‍ത്താവും മുന്‍പും സമാനമായ പല കേസുകളിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: