മുഹമ്മ: മുഹമ്മ സിഎംഎസ് എല്‍പി സ്കൂളില്‍ കുട്ടിത്തോട്ടം ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. സ്കൂള്‍ വളപ്പിലെ 50 സെന്റില്‍ കൃഷിഭവന്റെ സഹകരണത്തോടെ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലാണ് കുട്ടികളുടെ കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്. പാവല്‍, പടവലം, കഞ്ഞിക്കുഴിപയര്, വെണ്ട, തക്കാളി, പച്ചമുളക്, വെള്ളരി, മത്തന്‍, കറിവേപ്പ്, പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്.
കാര്‍ഷിക സര്‍വകലാശാല കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം, കൃഷിഭവന്, കായിപ്പുറം സഹകരണ ബാങ്കിന്റെ പച്ചക്കറിതൈനേഴ്സറി, കഞ്ഞിക്കുഴിയിലെ യുവകര്ഷകന് ശുഭകേശന് തുടങ്ങിയവരില്‍ നിന്ന് വിത്തും തൈയ്യും വാങ്ങി. വിത്ത്നടീലില് കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കാളികളായി.
മണ്ണിനേയും കൃഷിയേയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ സ്കൂള്‍ ലീഡര്‍ ഗൗരിനന്ദ ചൊല്ലിക്കൊടുത്തു. ശുഭകേശന് സൗജന്യമായി നല്കിയ വിത്തുകള്‍ കുട്ടികളുടെ കൃഷി മന്ത്രി ഐശ്വര്യ അനീഷ് ഏറ്റുവാങ്ങി. മികച്ച കൃഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. പ്രേംകുമാറിനെ ലോക്കല്‍ മാനേജര്‍ അലക്സ് പി. ഉമ്മന്‍ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമജു, ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാനടേശ്, കൃഷി ഓഫീസര്‍ ജൂലിലൂക്ക് എന്നിവര്‍ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് ശ്രീജിത് അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക ജോളിതോമസ് സ്വാഗതവും ജെസിതോമസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: