തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് റിപ്പോര്‍ട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തി. ഇത് പലരെയും രക്ഷിക്കാന്‍ തയ്യാറാക്കിയതാണെന്ന് കാണിച്ച് മണിയുടെ ഭാര്യ നിമ്മിയും, സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണനും മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി.
അന്വേഷണം സിബിഐക്ക് വിട്ട സാഹചര്യത്തില്‍ കേസിന്റെ മറ്റ് വശങ്ങളിലേക്ക് കമ്മീഷന് കടക്കുന്നില്ലെന്ന് അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി. സിനിമാ-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ശത്രുക്കളുണ്ടെന്ന് അറിവായെങ്കിലും കൊല്ലാന്‍ പാകത്തിലുള്ള ശത്രുതയുണ്ടായിരുന്നില്ലെന്നും, മണിയുടെ സുഹൃത്തുക്കളായ ആറ് പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പരാതി ഡിജിപിക്ക് കൈമാറുമെന്ന് കമ്മിഷന് അറിയിച്ചു. കലാഭവന്‍ മണിയുടെ മരണത്തില്‍ സുഹൃത്തുക്കളും, സഹായികളുമായി ആറ് പേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ചാലക്കുടി മജിസ്ട്രേട്ട് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്വേഷണം സിബിഐക്ക് വിട്ട് വിജ്ഞാപനമായെങ്കിലും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: