പറവൂര്‍: ബിഡിജെഎസ് പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എം.സി. വേണു സിപിഎം വടക്കേക്കര ലോക്കല്‍ കമ്മറ്റി ഓഫീസില്‍ തൂങ്ങി മരിച്ചതില്‍ ദുരൂഹത. വേണു മുപ്പത് വര്‍ഷമായി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യം സീറ്റ് നല്‍കിയെങ്കിലും പിന്നീട് ലോക്കല്‍ സെക്രട്ടറി കെ.എം.അേബ്രാസിന് വേണ്ടി വേണുവിനെ ഒഴിവാക്കുകയായിരുന്നു. സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറെടുത്ത വേണുവിനെ പി. രാജീവ് , എസ്. ശര്‍മ്മ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് ഏരിയ കമ്മറ്റി ഓഫീസില്‍ വിളിച്ചു വരുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പില്‍ അേബ്രാസിന് വേണ്ടി വേണു പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന്ശേഷംനേതാക്കള് കബളിപ്പിച്ചതാണെന്ന് മനസിലാക്കി പാര്‍ട്ടി വിട്ട് ബിഡിജെഎസില്‍ ചേര്‍ന്നു.
വേണുവിന് സിപിഎം നേതാക്കളില്‍ നിന്ന് നിരവധി ഭീഷണിയും ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ഡിവൈഎഫ്ഐ നേതാവ് ”അടുത്ത ഓണം ഉണ്ണാന്‍ നീ ഉണ്ടാവില്ല നിന്നെ ഞങ്ങള്‍ തീര്‍ക്കും” എന്ന് പറഞ്ഞ്് ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വേണു വടക്കേക്കര സര്‍ക്കിള്‍ ഇന്സ്െപക്ടര്ക്ക് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. കഴിഞ്ഞ ശനിയാഴ്ച വാവക്കാട് ഒരു വിവാഹ വീട്ടില്‍ വച്ച് പാര്ട്ടിക്കാര് വേണുവിനെ വീണ്ടും ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് വേണുവിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. സിപിഎം നേതാക്കള്‍ പല പ്രാവിശ്യം വേണുവിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ പോകാന്‍ കൂട്ടാക്കിയില്ല.
തിങ്കളാഴ്ച വൈകീട്ട് 6.45ന് മൂത്തകുന്നത്തുള്ള സിപിഎം വടക്കേക്കര ലോക്കല്‍ കമ്മറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വാവക്കാടുള്ള ജ്യേഷ്ഠന്റെ വസതിയില്‍ എത്തിച്ചു. മൃതദേഹം പിന്നീട് വാവക്കാട് എസ്എന്‍ഡിപി മൈതാനിയില്‍ പൊതുദര്‍ശനത്തിന് വച്ചു. രാവിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് , വൈസ് പ്രസിഡന്റ് പി.എം. വേലായുധന് , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി. ബാബു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് , ബിജെപി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം.കെ. സദാശിവന് , ബിഡിജെഎസ് നേതാക്കളാ പി.എസ്. ജയരാജ് , ഹരി വിജയന് , ടി.ജി. വിജയന് , പി.ഡി. ശ്യാംദാസ്, പ്രൊഫസര്‍ എം. മോഹന്‍, ബിജെപി നേതാക്കളായ പി.സി. അശോകന് , ടി.എ. ദിലീപ് , അനില്‍ ചിറവക്കാട് , അഡ്വ.സിംല രമേഷ് , പി.ടി. കൃഷ്ണകുമാര്‍, സിന്ധു നാരായണന്‍കുട്ടി എന്നിവര്‍ അന്തിമോചാരമര്‍പ്പിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: