പെരുമ്പാവൂര്‍: വിദ്യാര്‍ത്ഥിനിയെ അഞ്ചംഗസംഘം വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് മൂന്ന്ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് പൊതുവേയുള്ള സംസാരം. ഇതിനിടെ പോലീസിന്റെ അന്വേഷണം തൃപ്തകരമല്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നു. ഇതിനുമുമ്പും വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തതായി കാണിച്ച് പോലീസില്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതാരായാണ് അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ദേഹോപദ്രവമേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യആശുപത്രിയിലെയ്ക്ക് മാറ്റുകയായിരുന്നു.
പ്രതികളെകുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടിയെടുക്കാത്തതാണ് വീണ്ടും ആക്രമണത്തിന്കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതിനിടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: