കൊച്ചി: കേരള വനിത കമ്മീഷനും എറണാകുളം എന്‍എസ്എസ് കരയോഗവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിനു മുമ്പാകെ സമര്‍പ്പിച്ച 130 കേസുകളില്‍ 61 എണ്ണത്തിന് പരിഹാരം. ടിഡിഎം ഹാളില്‍ നടന്ന അദാലത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്വത്തുക്കള്‍ വീതം നല്‍കാത്തതിന് രക്ഷിതാക്കള്‍ക്കെതിരായ പരാതികളാണ് അധികമുണ്ടായിരുന്നത്. കൂടാതെ ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ വഴക്കുകള്‍, വസ്തു തര്‍ക്കം, ഫഌറ്റുകളിലെ അസോസിയേഷന് അംഗങ്ങളും താമസക്കാരും തമ്മിലുള്ള സംഘര്‍ഷം, പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ വിവിധ കേസുകള്‍ പരിഗണിച്ചു.
24 കേസുകള്‍ പോലീസിന്റെ തീരുമാനത്തിനായി സമര്‍പ്പിച്ചു. ആറു കേസുകള്‍ ആര്‍ഡിഒയുടെ തീരുമാനത്തിനും മൂന്നെണ്ണം കൗണ്‍സിലിംഗിനും സമര്‍പ്പിച്ചിട്ടുണ്ട്. 36 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി നീക്കിവെച്ചു.
കരയോഗം പ്രസിഡന്റ് കെ.പി.കെ. മേനോന് ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ അഡ്വ. മേഘ ദിനേശ്, അഡ്വ. ജോണ്‍, അഡ്വ. സുമിത, അഡ്വ. സതീഷ് മാത്യു സക്കറിയ, അഡ്വ. ജോസ് എബ്രഹാം, വനിത സെല്‍ സിഐ സോണ്‍ മേരി, അഡ്വ. സന്തോഷ് ബാബു, ഫാമിലി കൗണ്‍സിലര്‍ എസ്. സിനിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: