ആലപ്പുഴ: അവശ്യത്തിന് ജീവനക്കാരില്ലാതെ തദ്ദേശഭരണസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. പുതിയ ഭരണസമിതികള്‍ അധികാരത്തിലെത്തി സമ്പത്തികവര്ഷം പകുതി പിന്നിട്ടു. എന്നാല്‍ 20ശതമാനം പഞ്ചായത്തുകളുടെ പദ്ധതികള്‍ക്കുപോലും അംഗീകാരം ലഭിച്ചിട്ടില്ല.
തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച, നായകളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്തതും ജീവനക്കാരുടെ അപര്യാപ്ത കൊണ്ടാണ്. 226 ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ ഇല്ല, പഞ്ചായത്ത് പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് സെക്രട്ടറിമാരാണ്. നിയമിക്കാന്‍ നടപടിയുമില്ല. തൊണ്ണൂറ് പഞ്ചായത്തുകളില്‍ അസി. സെക്രട്ടറിമാരില്ല. ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഹെഡ്ക്ലര്ക്കുമാര്, അക്കൗണ്ടുമാര്‍, സീനിയര്‍ ക്ലര്‍ക്കുമാര്‍ ഒഴിവുകളുടെ കൃത്യമായ കണക്കുപോലുമില്ല. പതിനൊന്നു ജില്ലകളില്‍ ഡിഡിപിമാരും, ഏഴ് ജില്ലകളില്‍ എഡിപിമാരും ഇല്ല,
പ്രതികരിക്കാൻ ഇവിടെ എഴുതുക: