ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസിലെ ഹിമാലയ ചിട്ടിക്കമ്പനി ഉടമകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള ബന്ധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയതായി കണിച്ചുകുളങ്ങര ആക്ഷന്‍കൗണ്‍സില്‍ ചെയര്മാന് അഡ്വ.വി.എ. ഹക്കീം.
നേരത്തെ താന്‍ ഉന്നയിച്ച ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ചെന്നിത്തലയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ വിഎസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബികള്‍ ഇടപെട്ട് അട്ടിമറിച്ചു. തനിക്കെതിരെ മാനഷ്ടത്തിന് കേസ് നല്‍കുമെന്ന് കാട്ടി ചെന്നിത്തല പിന്നീട് നോട്ടീസ് അയച്ചെങ്കിലും കേസ് നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹക്കീം വ്യക്തമാക്കി.
2005 ജൂലൈ 20നാണ് ദേശീയപാതയില്‍ കണിച്ചുകുളങ്ങരയില്‍ എവറസ്റ്റ് ചിട്ടി കമ്പനി ഉടമ ടി.ജി. രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന് എന്നിവരെ ഹിമാലയ ഉടമകളുടെ നിര്‍ദ്ദേശപ്രകാരം ലോറി ഇടിപ്പിച്ചു കൊന്നത്. കേസിലെ പ്രതികള്‍ സജിത്തും ബിനീഷും ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: