കോട്ടയം: കന്നുകുട്ടി പരിപാലന പദ്ധതി മൂന്നുമാസമായി നിര്‍ത്തിവച്ചതില്‍ കേരള സ്റ്റേറ്റ് മില്‍ക് സൊസൈറ്റീസ് അസോസിയേഷന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ ഫീഡ്സ് കമ്പനിയാണ് കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ നല്‍കിവരുന്നത്. മുന്നറിയിപ്പില്ലാതെ കാലിത്തീറ്റയുടെ ഉല്‍പ്പാദനം നിര്‍ത്തിവച്ചത് പദ്ധതിയിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് തിരിച്ചടിയായെന്നും യോഗം കുറ്റപ്പെടുത്തി. ക്ഷീരമേഖലയെ പ്രതിരോധത്തിലാക്കുന്ന നടപടിയില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. അസോസിയേഷന് ജില്ലാ പ്രസിഡന്റ് മാര്‍ക്കോസ്.പി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പി.ടി. കുര്യാക്കോസ്, റോബിന് വര്‍ഗീസ്, ജോബിമാത്യു, കെ.എസ്. പൊന്നപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: