തിരുവനന്തപുരം: സിപിഎം എംഎല്‍എ എം.സ്വരാജും സിപിഐയുമായി ദിവസങ്ങളായി തുടരുന്ന വാക്പോരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആ സമയത്ത് സിപിഎമ്മും സിപിഐയുമായി ഭിന്നത മൂര്‍ച്ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. ആ ശ്രമം വിലപ്പോവില്ല. ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അതു പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്.
അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയാറായത്. അഖിലേന്ത്യ തലത്തിലോ സംസ്ഥാന തലത്തിലോ രണ്ടു പാര്‍ട്ടികളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ടു പാര്‍ട്ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമം. എന്നാല്‍ അതിന് നിന്നുതരാന്‍ സിപിഎം തയാറെല്ലന്നും കോടിയേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: