ന്യൂദല്‍ഹി: കുതിരയ്ക്ക് വില ഒരു കോടി 11 ലക്ഷം രൂപ. ഒരു ബിഎംഡബ്ല്യൂ കാറിനേക്കാള്‍ കൂടുതല്‍. ലോകത്താദ്യമായാണ് ഇത്രയും വലിയ വിലയ്ക്ക് കുതിരയെ വില്‍ക്കുന്നത്.
രാജസ്ഥാനിലെ ബിസിനസുകാരനുമായ നാരായണ്‍ സിങ്ങ് അക്ദവാസാണ് ഇതിനെ വാങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച മാര്‍വാഡി ഇനം കുതിരയ്ക്ക് താമസിക്കാന്‍ രണ്ട് ലായങ്ങളും കുളിക്കാന്‍ സ്വിമ്മിങ്ങ്പൂളുമൊക്കെ നിര്‍മ്മിച്ചിട്ടുമുണ്ട്.
മറ്റൊരു കുതിര പ്രേമി ഭാവര്സിങ്ങ് റാത്തോഡില്‍ നിന്നാണ് പ്രഭാതിനെ വാങ്ങിയത്. മാര്‍വാഡി ഇനത്തില്‍ പെട്ട ഏതാനും പെണ്‍കുതിരകള്‍ നാരായണിനുണ്ട്. പ്രഭാതിനെ പരിചരിക്കാന്‍ മൂന്നു പേരെയൊണ് നിയോഗിച്ചിരിക്കുന്നത്. പ്രഭാതിന് പ്രത്യേക തീറ്റക്രമവുമുണ്ട്. നെയ്യ്, ധാന്യം, ഗോതമ്പ്, സോയാബീന്‍, പാല്… ദിവസേന തിരുമ്മുന്നുണ്ട്.
വിലയേറിയ ഷാമ്പുതേച്ചാണ് കുളി. ജെയ്പ്പൂരില്‍ നിന്നുള്ള കന്നയ്യയെന്ന കുതിരയുടെ, ഗംഗൗറിലുള്ള കുട്ടിയാണ് പ്രഭാത്.ലോകത്തേറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്നത് മാര്‍വാഡി ഇനം കുതിരയെപ്പറ്റിയാണ്. മഹാറാണ പ്രതാപ്സിങ്ങിന്റെ ചേതക് മാര്‍വാഡി കുതിരയായിരുന്നു.
മുന്‍പ് ഹരിയാനയിലെ റോത്തക്കില്‍ 25 ലക്ഷം രൂപയ്ക്ക് എരുമയെ വാങ്ങിയിരുന്നു. ആന്ധ്രയിലെ കര്‍ഷകനായിരുന്നു ഇതിനെ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: