വാഷിങ്ടണ്‍: അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ ആശുപത്രിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. ഏഴു പേര്‍ക്കു പരുക്കേറ്റു. പിറ്റ്സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ മനോരോഗ ചികിത്സാവിഭാഗത്തിലാണു വെടിവയ്പ്പുണ്ടായത്.
അക്രമത്തെ തുടര്‍ന്നെത്തിയ പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതരോ പോലീസോ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: