തവനൂര്‍ (മലപ്പുറം): കേരളഗാന്ധിയെന്ന് വിശേഷണമുണ്ടെങ്കിലും ആധുനിക കേരളത്തില്‍ കെ. കേളപ്പന് അവഗണിക്കപ്പെട്ടെന്ന് പ്രമുഖ ഗാന്ധിയനും കേളപ്പജിയുടെ ശിഷ്യനുമായ കെ. ബാലന്. നിളാവിചാര വേദിയുടെ ആഭിമുഖ്യത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് കേളപ്പജി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ ഒന്‍പതിന് സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് തവനൂര്‍ കെഎംജിവിഎച്ച്എസ്എസ് സ്കൂളിലെ ഗാന്ധിയന്‍ പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ ശാന്തിയാത്രയും നടത്തി.
അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കെ.യു. ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്, എം.വി. രഘുനന്ദന്, ഉദയകുമാര്‍, ഗാന്ധിയന്‍ കെ. സുകുമാരന്‍, പ്രൊഫ,ടി.പി. ഹബീബ് റഹ്മാന്, കെ.യു. ഉണ്ണികൃഷ്ണന്, കെ. മുരളി, മോഹനന്, വിപിന്‍ കൂടിയേടത്ത് സംസാരിച്ചു. കേളപ്പജിയുടെ ജന്മദിനം മുതല്‍ സമാധിദിനമായ ഓക്ടോബര്‍ ഏഴുവരെ നിളാവിചാര വേദി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: