തളിപ്പറമ്പ്: ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുമെന്നും പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദു ആചാരസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടന്ന ആചാരസംരക്ഷണ കണ്‍വെന്‍ഷനിലും പൊതുസമ്മേളനത്തിലും മാര്‍ക്സിസ്റ്റ് മാടമ്പിത്തത്തിനെതിരെ പ്രതിഷേധമിരമ്പി. തളിപ്പറമ്പ് അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്ന ആചാരസംരക്ഷണ കണ്‍വെന്‍ഷനിലും ടൗണ്‍ സ്ക്വയറില്‍ നടന്ന പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. വിവിധ ഹൈന്ദവ സംഘടനകളുടേയും സാമുദായിക സംഘടനകളുടേയും പ്രവര്‍ത്തകരും നേതാക്കളും സന്ന്യാസിവര്യരും ഉള്‍പ്പെടെ പ്രതിഷേധ പരിപാടിയില്‍ സംബന്ധിച്ചു. നഗരം അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ ഉച്ചയോടെ തന്നെ പ്രതിഷേധ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ഹൈന്ദവ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. തിമിര്‍ത്തുപെയ്ത മഴയപ്പോലും വകവെക്കാതെ തളിപ്പറമ്പിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം സിപിഎമ്മിന്റെ ഹൈന്ദവ ദേശീയതകക്കും ആചാരങ്ങള്‍ക്കും നേരെയള്ള കടന്നുകയറ്റത്തിനെതിരെയുള്ള ശക്തമായ താക്കീതായി മാറി. നേതാക്കളുടെ പ്രസംഗം ശ്രവിക്കാനും പരിപാടി കാണാനുമായി മേഖലയിലെ സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ അമ്മമാരുടെയും യുവാക്കളുടെയും സാന്നിധ്യം വേദിയിലുടനീളം കാണാമായിരുന്നു. ഇത് സിപിഎം നേതൃത്വത്തത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
സ്വാമി ചിദാനന്ദപുരി, സ്വാമി അമൃതകൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്.കുമാര്‍, തന്ത്രിമുഖ്യന്മാരായ എടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരിപ്പാട്, വിലങ്ങര നാരായണന് ഭട്ടതിരിപ്പാട്, ഇ.പി.ഹരിജയന്തന്‍ നമ്പൂതിരി, ബാലഗോകലം സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത്, ശ്രീധരന് നമ്പൂതിരി (മുന്‍ ബദരീനാഥ് റാവല്‍ ജി) അപൂര്‍വ്വാനന്ദ സരസ്വതി (ചിന്മയ മിഷന്), എന്‍.ഒ.നാരായണന് നമ്പ്യാര്‍ (എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്), കുഞ്ഞമ്പു (ജില്ലാ പ്രസിഡണ്ട് പട്ടിക സമാജം), ടി.വി.അശോകന് (യാദവസഭ), ശ്രീധരന് കാരാട്ട് (എസ്എന്‍ഡിപി) ദാമോദരന്‍ മാസ്റ്റര്‍ (യോഗക്ഷേമസഭ), മുത്തു കൃഷ്ണന് ആചാരി (വിശ്വകര്‍മ്മ ഫെഡറേഷന്), വിജയന് മാസ്റ്റര്‍ (വാണിയ സമുദായ സമിതി), കുഞ്ഞിക്കണ്ണന് (കേരള മണ്‍പാത്ര നിര്‍മ്മാണ സമിതി), ചന്തു പ്രഭു (ഹരേ കൃഷ്ണപ്രസ്ഥാനം), പവന്‍കുമാര്‍ (ആര്‍ട് ഓഫ് ലിംവിംഗ്), എസ്.ജെ.ആര്.കുമാര്‍ (വിഎച്ച്പി സംസ്ഥാന പ്രസിഡണ്ട്), പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ (പ്രാന്ത കാര്യവാഹ്), വിവിധ സാമുദായിക നേതാക്കന്മാര്, ആചാര്യസ്ഥാനീകര്, ഹിന്ദു സംഘടനാ നേതാക്കള്‍, ക്ഷേത്രകമ്മറ്റി ഭാവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാസദസ്സുകള്‍ നടത്തി ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള പ്രമേയം പാസ്സാക്കാനും ആചാര സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: