കോഴിക്കോട്: ബസ് യാത്രക്കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്നകേസില്‍ രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ 11 മണിയോടെ എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ ബസ്സ്റ്റോപ്പില്‍ വെച്ചാണ് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റിലായത്. പെരുമണ്ണ വെള്ളായിക്കോട് സ്വദേശിയുടെ രണ്ടേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ചേളന്നൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോകാന്‍ വേണ്ടി എരഞ്ഞിപ്പാലത്ത് ബസ്സിറങ്ങുന്നതിനിടയിലാണ് തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന തമിഴ്നാട് തിരുപ്പൂര്‍ മാരിയമ്മന്‍കോവില്‍ തെരു തമ്മന്പാളയം സ്വദേശിനി ഗായത്രി (35), സഹോദരി പവിത്ര എന്നിവര്‍ ചെയിന്‍ തട്ടിപ്പറിച്ചത്. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ചത്. പ്രതികളെ കോഴിക്കോട് ജ്യുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: