ന്യൂദല്‍ഹി: ബലൂചിസ്ഥാനിലെ പാക്കിസ്ഥാന്റെ കൊടുംക്രൂരതകളില്‍ പുതുമയൊന്നമില്ല. എന്നാല്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിന് പിന്നാലെ ഇവിടുത്തെ പാക്കിസ്ഥാന്റെ ക്രൂരതകള്‍ രൂക്ഷമായിരിക്കുകയാണ്.
ബലൂച്ച് ജനങ്ങള്‍ക്കെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുകയാണ് പാക്കിസ്ഥാന്. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് പാക്ക് സേനകളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്നത്.
പാക്കിസ്ഥാന് സൈന്യം ഏതാണ്ട് നൂറോളം ജനങ്ങളെ കൊന്നൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 150ഓളം പേരെ തട്ടിക്കൊണ്ട് പോയെന്നും സൂചനയുണ്ട്. മൃഗങ്ങളെക്കാള്‍ ക്രൂരമായാണ് പാക് സേന ജനങ്ങളോട് പെരുമാറുന്നതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: