കൊച്ചി: വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കൊച്ചിയില്‍ വിദ്യാധനം പദ്ധതിയുടെ നാലാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവാണ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നത്. എന്നാല്‍ ഈ കുറവ് നികത്തുന്നതിനായി വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തണം. കൂടാതെ ഗ്രാമീണ മേഖലകളിലെ സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസമുള്‍പ്പെടെ സാമൂഹികരംഗത്തെ സുപ്രധാന പദ്ധതികളിലുള്ള സര്‍ക്കാര്‍ വിഹിതം കുറയുന്നത് ആശങ്കാജനകമാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം വിദ്യാധനം പദ്ധതി കുട്ടികള്‍ക്ക് പ്രയോജനകരമാണെന്ന് പറഞ്ഞു.
വിദ്യാധനം പദ്ധതി സവിശേഷമായ ഒന്നാണെന്നും സര്‍ക്കാര്‍ സ്കൂളുകളിലെയും എയിഡഡ് സ്കൂളുകളിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായവും സ്കോളര്‍ഷിപ്പുകളും നല്കുന്നതിനോടൊപ്പം മിതവ്യയം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മുതലായ ജീവന നൈപുണ്യങ്ങള്‍ രൂപപ്പെടുത്താനും പദ്ധതി പ്രോത്സാഹനമേകുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം, കേരള വനം, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു, പ്രൊഫ. കെ.വി.തോമസ് എംപി, എസ്.ശര്‍മ്മ എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജെയിന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: