ആലപ്പുഴ: ഒപി കൗണ്ടറില്‍ ജീവനക്കാര്‍ കുറവ്; ചീട്ട് എടുക്കാനായി രോഗികള്‍ മണിക്കൂറോളം ക്യുവില്‍ നിന്ന് കുഴഞ്ഞു വീഴുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കാണ് ഈ ദുരാവസ്ഥ. ആകെ ഒപി കൗണ്ടറില്‍ ഉള്ളത് മൂന്ന് ജീവനക്കാരാണ്, ഇവിടെ എത്തുന്ന രോഗികളുടെ എണ്ണമാകട്ടെ ആയിരത്തി അഞ്ഞൂറിനടുത്ത്. രാവിലെ ഒന്‍പതു മുതല്‍ 11 വരെയാണ് ഒപി കൗണ്ടറുകളുടെ പ്രവര്‍ത്തസമയം.
എന്നാല്‍ രാവിലെ ഏഴു മുതല്‍ തന്നെ രോഗികള്‍ ക്യൂവില്‍ നിറയും. ഇതേത്തുടര്‍ന്ന് ഒരു മണി വരെഒ പി കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. വെള്ളം പോലും കുടിയ്ക്കാതെ അവശരായായ രോഗികളും ക്യൂ നിന്ന് മണിക്കൂറുകള്‍ വലയുന്നു. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ന്യൂറോ മെഡിസിന്, ന്യൂറോ സര്‍ജറി, നെഫ്റോളജി, യൂറോളജി തുടങ്ങിയ ഒപിയില്‍ പരിശോധനയ്ക്കായി ഡോക്ടറെ സമീപിയ്ക്കാന്‍ രോഗികള്‍ എത്തുമ്പോള്‍ ഒപി സമയം കഴിഞ്ഞിരിക്കും ഇത് നിര്‍ദ്ധനരായ രോഗികളെ വലയ്ക്കുകയാണ്.
അനേകം പേര് സമയം കഴിഞ്ഞ് ഒപി പ്രവര്ത്തി്ക്കാത്തതിനാല് നിരാശയോടെ മടങ്ങി പോകുന്നത് പതിവ് കാഴചയാണ്. തിങ്കള്‍ മുതല്‍ ശനിവരെയാണ് മെഡിസിന് ഒപി. പല രീതിയിലുള്ള ശാരീരിക അസ്വസ്ഥത അനുഭപ്പെട്ട് വരുന്നവരും, വൃദ്ധരായവരും നണിക്കൂറുകള് ക്യുവില്‍ നിന്ന് ചിട്ട് വാങ്ങിയശേഷം ഡോക്ടറെ കാണാനാകാതെ മടങ്ങി പോകേണ്ടി വരുന്നത് ക്രൂരതയാണെന്നും, തിങ്കള്‍ ബുധന്‍ വ്യാഴം ദിവസങ്ങളിലെങ്കിലും കൂടുതല്‍ ജീവനക്കാരെ ഒപി കൗണ്ടറില്‍ നിയമിക്കണമെന്നും ആവശ്യം ഉയരുന്നു.
കൂവില്‍ നിന്ന് രോഗികള്‍ തളര്‍ന്ന് വീണ സംഭവങ്ങളും ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: