ആലപ്പുഴ: സാമൂഹിക സുരക്ഷാ പെന്ഷന് വിതരണത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പിന് സഹകരണവകുപ്പ്് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് ആലപ്പുഴ കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉപരോധം മണിക്കൂറുകള്‍ നീണ്ടതോടെ ജോയിന്റ് രജിസ്ട്രാര്‍ പോലീസിനെ വിളിക്കുകയും ആലപ്പുഴ നോര്‍ത്ത് പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ചെയര്മാന് തോമസ് ജോസഫ് ഉള്‍പ്പെടെയുള്ളവരെ പോലിസ് ജീപ്പില്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനിലെത്തിച്ചു. നോര്‍ത്ത് സി ഐ മുന്‍സിപ്പല്‍ ചെയര്‍മാനോട് അസഭ്യം പറഞ്ഞതും വനിതാ പോലിസിന്റെ സാന്നിദ്ധ്യമില്ലാതെ വനിതാ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലും ജനപ്രതിനിധികള്‍ പ്രതിഷേധിച്ചു.
സാമൂഹിക ക്ഷേമ പെന്ഷന്
അട്ടിമറിക്കുന്നു: ബിജെപി
അരൂര്‍: സാമൂഹിക ക്ഷേമ പെന്ഷന് എഴുപുന്ന സഹ. സംഘം അട്ടിമറിക്കുനതായി ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മറ്റി. ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ പെന്ഷന് വിതരണം സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ് നടത്തുന്നത്. ഇവിടെ പാര്‍ട്ടിക്കാരല്ലാത്തവരെ അവഗണിക്കുന്നു. ഇതിനെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്ക് ബിജെപി പരാതി നല്‍കും. പഞ്ചായത്ത് ജനപ്രതിനിധിയും സഹകരണ സംഘം പ്രതിനിധിയും ചേര്‍ന്ന് പെന്ഷന് വിതരണം നടത്തണ മെന്നിരിക്കെ ഇവിടെ ജനപ്രതിനിധിയെ അടുപ്പിക്കുന്നില്ല. മറ്റ് രാഷടിയത്തില്പ്പെട്ടവര്ക്ക് പെന്ഷന് നല്‍കാതിരിക്കുകയും കമ്മിഷന് ചോദിക്കുന്നതായും ബിജെപി ആരോപിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്. ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കെ.എല്‍. ഓമന, എസ്. ദിലിപ്, ആര്. ബൈജു, എം. കലേഷ്, സിജേഷ് ജോസഫ്, എച്ച്. ബിനിഷ്, റ്റി.ആര്. പ്രമോദ്, ഗോപാലകൃഷ്ണനായിക്ക് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: