മുംബൈ: അധോലോക നായകന് ഛോട്ടാ രാജനെതിരെ മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് (മകോക്ക) ചുമത്തും. മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മയ് ദേയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്തമാസം വിചാരണ ആരംഭിക്കാനിരിക്കേയാണിത്. തീഹാര്‍ ജയിലില്‍ കഴിയുന്ന രാജന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണയില്‍ പങ്കെടുക്കുന്നത്.
ചിന്ദി എന്ന പേരില്‍ ഛോട്ടാ രാജനെപ്പറ്റി പുസ്തകം പുറത്തിറക്കാന്‍ തയ്യാറെടുത്തിരുന്നു. അതിനു മുന്‍പേ ദേയ് കൊല്ലപ്പെട്ടു.
2011 ജൂണ്‍ 11ന് പോവയില് വെച്ചാണ് ദേയ് കൊല്ലപ്പെടുന്നത്. ഈ സമയത്ത് രാജന് മലേഷ്യയില്‍ ഒളിവിലായിരുന്നു. പുസ്തകം എഴുതുന്നതിനെ കുറിച്ച് സൂചന ലഭിച്ചപ്പോള്‍ ചര്‍ച്ചചെയ്യാന്‍ രാജന് ദേയെ വിളിച്ചെങ്കിലും അത് നിരസിച്ചു. മറ്റൊരുപ്രതി ജിഗ്ന വോറ എന്ന മാധ്യമ പ്രവര്‍ത്തകനാണ് കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ന് ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ചാണ് രാജന് അറസ്റ്റിലായത്. രാജനെതിരെ മുംബൈയില്‍ 70 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: