ന്യൂദല്‍ഹി: അമേരിക്കയുമായുള്ള സൈനിക കരാര്‍ ഭാരതത്തിന് വലിയ നേട്ടമാകും. സൈനിക വാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍, എന്നിവയുടെ അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനും തങ്ങളുടെ കര, വ്യോമ, നാവിക സേനാത്താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഇത് ഗുണകരമാകും.
എന്നാല്‍ സൈനികാവശ്യങ്ങള്‍ക്ക് ഭാരതത്തിന്റെ താവളങ്ങള്‍ അമേരിക്കക്ക് നല്കണ്ടേതുമില്ല.ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് എന്നാണ് കരാറിന്റെ പേര്. താവളങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിഫലവും നല്‍കണം. ചൈനയുടെ ഭീഷണി നേരിടാന്‍ ഭാരതത്തിന് ഇത് സഹായകമാകും.
പ്രതിരോധ സാങ്കേതികവിദ്യ, ഇന്ധനം എന്നിവയടക്കമുള്ളവ പരസ്പരം ലഭ്യമാക്കാനും ഉപകരിക്കും. ഭാരത യുഎസ് സംയുക്ത അഭ്യാസപ്രകനങ്ങള്ക്ക് ഇത് കരുത്തു പകരും.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം പകരും. ഭക്ഷണം, മരുന്ന്, കുടിവള്ളം, സ്പെയര്‍പാര്‍ട്ട്സ് എന്നിവ എത്തിക്കാനും കരാര്‍ ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: