കൊച്ചി: ഓണപ്പരീക്ഷ ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതിലെ വീഴ്ച അന്വേഷിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. ആദ്യം പുസ്തക വിതരണം പൂര്‍ത്തിയാകട്ടെ പീന്നിട് വീഴ്ചയെ കുറിച്ച് ആലോചിക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ജന്മഭൂമിയോട് പറഞ്ഞത്. അച്ചടിയില്‍ തങ്ങള്‍ അനാസ്ഥ വരുത്തിയില്ലെന്നാണ് കെബിപിഎസ് അധികൃതര്‍ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മറയ്ക്കാനാണ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പരീക്ഷയുടെ ടൈംടേബിള്‍ നല്‍കിയതിനു ശേഷമാണ് കെബിപിഎസിനോട് 64,003 പുസ്തകങ്ങള്‍ അച്ചടിക്കാന്‍ പറഞ്ഞത്. ഇതു പ്രകാരം അച്ചടി തുടങ്ങിയെങ്കിലും ഏതെല്ലാം സ്ഥലങ്ങളിലേക്കാണ് വിതരണം ചെയ്യേണ്ടതെന്ന നിര്‍ദ്ദേശം നല്‍കിയില്ല. ഇതോടെ ഇവ കാക്കനാട്ടെ പ്രസില്‍ കെട്ടിക്കിടക്കുകയായിരുന്നു.
സര്‍ക്കാര്‍ സ്കൂളുകളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിലാണ് നല്‍കാത്തത്. ഹയര്‍ സെക്കന്‍ഡറി പുസ്തകങ്ങളുടെ വിതരണച്ചുമതല സിഅപ്റ്റിനാണ്. രണ്ടാം ടേമില്‍ നല്‍കേണ്ട പുസ്തകങ്ങളുടെ അച്ചടിയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അച്ചടിച്ച പുസ്തകങ്ങള്‍ നീക്കാത്തത് കെബിപിഎസിനെ വലയ്ക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: