മുണ്ടക്കയം: മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും ഗുണ്ടാ ആക്രമണവും ലഹരി വില്‍പ്പനയും സജീവമായതോടെ മലയോര മേഖല ഭിതിയില്‍. പ്രദേശങ്ങളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പട്ടാപകല്‍പോലും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്്.
മേഖലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമായി. മദ്യ-കഞ്ചാവു ലഹരിയിലാണ് കൂടുതലായും സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തംഗ സംഘം തൊടുപുഴ സ്വദേശിയെ വടിവാളിന് അക്രമിച്ചിരുന്നു. മുമ്പും മേഖലയില്‍ നിരവധി സമാന സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെ പിരിച്ചുവിടാനായി ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം മര്‍ദ്ദിച്ചിരുന്നു. ഒരുമാസം മുമ്പ് കഞ്ചാവ് വില്‍പ്പനയ്ക്കു കൊണ്ടുവന്ന തമിഴ്നാട് സ്വദേശിയില്‍ നിന്നും പതിനായിരം രൂപ നല്കി കഞ്ചാവു വാങ്ങുകയും അയാള്‍ തിരികെ പോകുന്നതിനിടയില്‍ മൂന്നംഗ സംഘം അയാളെ മര്‍ദിച്ചു പണം കവരുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപെട്ട് രണ്ടുപേരെ പോലീസ് പിടി കൂടിയിരുന്നു. മുണ്ടക്കയം ഷോപ്പിങ് കോംപ്ലക്സ് ജങ്ഷന്, ടി.ബി.ജങ്ഷന്, ഗാലക്സി ജങ്ഷന്, സെന്‍ട്രല്‍ കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം കൂടുതലായി നടക്കുന്നത്.
മേഖലയിലെ കഞ്ചാവ് -പാന്‍മസാല എന്നിവയുടെ ഉപയോഗമാണ് സംഘര്‍ഷം പെരുകാന്‍ കാരണം. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് മുണ്ടക്കയത്ത് ചെറുകിട കച്ചവടക്കാര്‍ മുഖാന്തരം ചെറിയ പൊതികളാക്കി വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ട്.ചെറിയ പൊതികള്‍ക്ക് മുമ്പ് ഇരുപത് രൂപയായിരുന്നു ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ 75മുതല്‍ നൂറു രൂപ വരെ വാങ്ങിയാണ് വില്‍പ്പന.
ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. കൂടാതെ തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവരുന്ന മൂന്നു രൂപയുടെ പാന്‍ മസാല ഇവടെ രഹസ്യമായി വില്‍ക്കുന്നത് അറുപത് മുതല്‍ 75 രൂപവരെയാണ്. ഇവരെ കാര്യമായി തടയാന്‍ അധികാരികള്‍ക്കു കഴിയുന്നില്ലന്നതാണ് പ്രധാന സംഘര്‍ഷങ്ങള്‍ക്കെല്ലാം ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: