എരുമേലി: കനകപ്പലത്ത് ജനവാസ കേന്ദ്രത്തിനരികിലെ ഖര മലിന്യ നിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി.
എരുമേലി വെച്ചുച്ചിറ റോഡില്‍ കനകപ്പലം സോഷ്യല്‍ ഫോറസ്ട്രിക്ക് സമീപത്താണ് മത്സ്യമാംസാദി അടക്കം വരുന്ന മാലിന്യങ്ങള്‍ തള്ളുന്നത്. എന്നാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന വനം വകുപ്പ് സ്ഥാപിച്ച ബോര്‍ഡിന്റെ ചുവട്ടില്‍ തന്നെയാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നത്.
എന്നാല്‍ കച്ചവടക്കാര്‍ തള്ളുന്ന മാലിന്യങ്ങളോടൊപ്പം നാട്ടുകാരില്‍ ചിലരുമാണ് ജനവാസ കേന്ദ്രത്തിലെ ഈ റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നതെന്നും സമീപവാസികള്‍ പറയുന്നു. നിരോധിത പ്ലാസ്റ്റിക്ക്, വീടുകളിലെ മറ്റ് മാലിന്യങ്ങള്‍ എന്നിവ വന്‍തോതിലാണ് ഇവിടെ നിക്ഷേപിക്കുന്നതിലൂടെ പ്രദേശത്ത് ദുര്‍ഗന്ധവും വ്യാപകമാണ്.
എന്നാല്‍ വനം വകുപ്പിന്റെ തൈ വിതരണ കേന്ദ്രത്തിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയെടുക്കാതെ അധികൃതരും ഇരുട്ടില്‍ തപ്പുകയാണ്.
മാലിന്യകേന്ദ്രത്തിലെ മത്സ്യ മാംസാദി സാധനങ്ങള്‍ ഭക്ഷിക്കാന്‍ തെരുവുനായ്ക്കല്‍ കൂട്ടമായി എത്തുന്നതാണ് നാട്ടുകാരെ ഇപ്പോള്‍ കടുത്ത ആശങ്കയിലാക്കിയിരിക്കുന്നത്. സ്ക്കൂള് കുട്ടികളും, പ്രായമായവരും, പണിക്കാരുമടക്കം നിരവധി പേര് സഞ്ചരിക്കുന്ന ഇവിടെ മാലിന്യ നിക്ഷേപവും നായ്ക്കളുടെ ശല്യവും കടുത്ത ആശങ്കയാണ് നാട്ടുകാരില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: