വൈക്കം: അക്കരപ്പാടത്ത് സിപിഎം ക്രമിനല്‍ സംഘം ആലുംന്തറയില്‍ സുമേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് തടഞ്ഞതിന് പ്രതിയാക്കപ്പെട്ട പിതാവ് സോമനെ കടുത്ത ഹൃദ്രോഗബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ എട്ടിന് അക്കരപ്പാടത്തുനടന്ന സിപിഎം ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ സോമന്റെ മകന് സുമേഷിന് സാരമായി പരുക്കേറ്റിരുന്നു. അന്ന് രാത്രി തന്നെ വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി സോമനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
പിന്നീട് ആറുദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ സോമനെ കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അന്‍ജിയോഗ്രാമിന് വിധേയനാക്കിയ സോമന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സബ്ജയിലില്‍ കഴിയുന്ന സമയത്ത് ഇദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിരുന്നു. മകനെ ആക്രമിക്കന്നതുകണ്ട് ഓടിച്ചെന്ന അച്ഛനെ അറസ്റ്റുചെയ്ത പോലീസ് നടപടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സോമന്റെ ഭാര്യ അമ്മിണി മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനുമടക്കം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: