വൈക്കം: ഉച്ചഭക്ഷണത്തില്‍ നിന്നും ചത്ത പഴുതാരയെ കണ്ടെത്തി. വൈക്കം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട്ജെട്ടി റോഡിലുള്ള ടൗണ്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ചോറിനുള്ളില്‍ നിന്നാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് ജോലിക്കെത്തിയ നഴ്സുമാര്‍ ടൗണ്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ ചോറിനുള്ളില്‍ നിന്നാണ് ചത്ത പഴുതാര കണ്ടെത്തിയത്. ഇവരാണ് ഉടന്‍ തന്നെ സംഭവം ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തിയ ശേഷമാണ് ഹോട്ടല്‍ അടച്ച് പൂട്ടിയത്. എന്നാല്‍ ഇതിനെക്കുറിച്ച് ഒരു വിവരവും പുറത്തുവിടുവാന്‍ നഗരസഭ അധികാരികള്‍ കാണിക്കുന്ന താല്പര്യക്കുറവ് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
നഗരസഭയുടെ ആരോഗ്യവകുപ്പ് മിക്കസമയങ്ങളിലും ഭക്ഷ്യശാലകളിലും കള്ളുഷാപ്പുകളിലും ബിയര്‍-വൈന്‍ പാര്ലറുകളിലുമെല്ലാം പരിശോധനകള്‍ നടത്തി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടാറുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ പലപ്പോഴും ചെറിയ പിഴയില്‍ ഒതുങ്ങുന്നു. കൂടാതെ പിടികൂടുന്ന കടകളുടെ പേരുവിവരങ്ങള്‍ ഇവര്‍ മറച്ചുവെക്കുകയും ചെയ്യുന്നു. ഇതുപോലുള്ള കുഴപ്പങ്ങളാണ് വീണ്ടും ഹോട്ടലുകള്‍ക്ക് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുവാന് വഴിയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: