പെരുമ്പാവൂര്‍: പതിനാറു വയസ്സുകാരിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചസംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ അഞ്ചു ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞില്ല. മുടക്കുഴ ആനകല്ല് സ്വദേശിനിയായ പഌസ് വണ്‍ വിദ്യാര്‍ഥിനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 5.30 നാണ് സംഭവം. അയല്‍വാസിയായ യുവാവും പെണ്‍കുട്ടിയുടെ വീട്ടുകാരും തമ്മില്‍ മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഇയാള്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്തു. കേസ് പിന്‍വലിക്കാന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി പരാതിയുണ്ട്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മറ്റൊരാള്‍ ആക്രമിച്ചതുപോലെയല്ല. പെണ്‍കുട്ടിയുടെ മൊഴിയിലും വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: