കൊച്ചി: വിദ്യാഭ്യാസമുള്‍പ്പെടെ സാമൂഹികരംഗത്തെ സുപ്രധാന പദ്ധതികളിലുള്ള സര്‍ക്കാര്‍ വിഹിതം കുറയുന്നത് ആശങ്കാജനകമെന്ന് ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി. ‘വിദ്യാധനം’ പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിരവധി. വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അതുവഴി കഴിഞ്ഞു. സാമൂഹിക, സാമ്പത്തിക സൂചികകളിലെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനം വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത മാറ്റങ്ങളുടെ തെളിവാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതികള്‍ വലിയ പ്രചോദനമാണ്. കഴിവുള്ള എല്ലാവര്ക്കും തുല്യ അവസരം ലഭിക്കുന്നതിനുള്ള മാര്‍ഗമാണിത്- അദ്ദേഹം പറഞ്ഞു.
വിദ്യാധനം സ്കോളര്‍ഷിപ്പ് പോലുള്ള പദ്ധതികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമെന്ന് അദ്ധ്യക്ഷത വഹിച്ച ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മന്ത്രി കെ. രാജു, പ്രൊഫ. കെ. വി. തോമസ് എംപി, എസ്. ശര്‍മ്മ എംഎല്‍എ, മേയര്‍ സൗമിനി ജെയിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: