കൂത്തുപറമ്പ്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന ഇളന്തോട്ടത്തില്‍ മനോജ് കൊലചെയ്യപ്പെട്ട ദിനത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്നിന് മനോജിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കതിരൂരിലെ സ്ഥലത്ത് നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസ് ഉന്നത രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് അവസാനിപ്പിച്ചതായി സൂചന. ബലിദാന ദിനത്തില്‍ ഇത്തരം നീചകൃത്യം ചെയ്ത് പ്രകോപനമുണ്ടാക്കാനുളള ശ്രമത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ നായ്ക്കളെ കൊന്ന് കെട്ടിതൂക്കിയ സിപിഎമ്മുകാരായ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കതിരൂര്‍ പോലീസ് പ്രതികളെ അറസ്റ്റു ചെയ്യാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഏറ്റവും ഒടുവില്‍ സിപിഎം അധികാരത്തിലെത്തിയ ഘട്ടത്തില്‍ത്തന്നെ ഇതു സംബന്ധിച്ച കേസ് മരവിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. ഇത്തരത്തില്‍ കേസ് ഒതുക്കിയത് സിപിഎമ്മുകാര്‍ക്ക് വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രചോദനമാകുമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
കതിരൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാലങ്ങളായി സിപിഎമ്മിന് വിടുവേല ചെയ്യുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് കേസ് തേച്ചുമാച്ചു കളഞ്ഞ സംഭവം. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി നാളില്‍ ബാലഗോകുലം കതിരൂരില്‍ സംഘടിപ്പിച്ച ശോഭായാത്രക്കെതിരെ കേസെടുത്ത സംഭവം കതിരൂര്‍ പോലീസിന്റെ സിപിഎം വിധേയത്വം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തൊട്ടാകെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തിയിരുന്നു. ഒരിടത്ത് പോലും ശോഭായാത്ര നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കതിരൂര്‍ പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഇത് വ്യക്തമാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: