കണ്ണൂര്‍: കണ്ണൂരിലെ സാമൂഹിക-സാംസ്കാരിക-കായിക രംഗത്ത് മുന്‍പന്തിയില്‍ നിന്നിരുന്ന മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച ഡോ.പി.മാധവനെന്ന് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് അനുശോചന പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു ഡോ.പി.മാധവന്.
തന്നെത്തേടിയെത്തുന്ന രോഗികളും നിരാലംമ്പരുമായ ആയിരങ്ങള്‍ക്ക് മടിശ്ശീലയുടെ കനംനോക്കാതെ നല്കിയ സേവനങ്ങള്‍ കണ്ണൂരിലെ ഈ ജനകീയ ഡോക്ടറെ ജനങ്ങളുടെ പ്രിയപ്പെട്ടവനാക്കി മാറ്റുകയായിരുന്നു. ആര്‍എസ്എസ്-ബിജെപി അഖിലേന്ത്യാ നേതാക്കള്‍ കണ്ണൂരില്‍ വന്നാല്‍ അവര്‍ക്ക് ആതിഥ്യമരുളാനുള്ള സൗഭാഗ്യവും മാധവന് ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍ ധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി, ഇപ്പോഴത്തെ സര് സംഘചാലക് ഡോ.മോഹന്‍ ഭഗവത് തുടങ്ങിയവര്‍ അതില്‍ ചിലര്‍ മാത്രമാണ്. കെ.ജി.മാരാര്‍ജിയുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു .
കായികരംഗത്ത് മികവ് തെളിയിച്ച ഡോക്ടര്‍ ഫുട്ബോള്‍ കളിയിലൂടെയാണ് ഏറെ പ്രശസ്തനായത്. നല്ല കളിക്കാരന്റേതടക്കമുള്ള നിരവധി പുരസ്കാരങ്ങളും അദ്ദേഹം ഏറ്റുവാങ്ങി. കളിയോടൊപ്പം തന്നെ കണ്ണൂര്‍ ഫുട്ബോളിന്റെ സംഘാടനത്തിലും അതിന്റെ വളര്‍ച്ചയിലും അദ്ദേഹം ഏറെ പങ്കുവഹിച്ചു.
സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2014 ലെ പ്രൊഫ.ടി.ലക്ഷ്മണന് സ്മാരക സര്‍വ്വ മംഗള പുരസ്കാരത്തിന് ഡോ.മാധവന് അര്‍ഹനായിട്ടുണ്ട്. ഡോക്ടറുടെ വേര്പാ ട് കണ്ണൂരിന്റെ സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മികമേഖലക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെയ് വിയോഗം ഒരു തീരാനഷ്ടമാണ് കണ്ണൂര്‍ ജനതക്കെന്നും കെ.രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: