കണ്ണൂര്‍: കണ്ണൂരിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച ഡോ.പി.മാധവനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കണ്ണൂരിലെ സാമൂഹിക സാംസ്കാരിക കായിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഡോ.പി.മാധവന് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി വളരെ പണ്ടുമുതല്‍ക്കെ നല്ല ബന്ധം നിലര്‍ത്തിയ അദ്ദേഹത്തിന് മാരാര്ജിയടക്കമുള്ള ഒട്ടേറെ നേതാക്കളുമായി പണ്ട് മുതലേ നല്ല ബന്ധമുണ്ടായിരുന്നു. ജനസംഘം കാലം മുതല്‍ അദ്ദേഹം പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍, ബിജെപി സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും കണ്ണൂരില്‍ യുവകേരളയുടെ ഭാരതവല്‍ക്കരണ റാലി, ഹിന്ദുസംഗമം, ബിജെപി മേഖലാ സമ്മേളനം എന്നിവയുടെ ഭാരവാഹി തുടങ്ങി ഒട്ടേറെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആര്എ്സ്എസ് സര് സംഘചാലകായിരുന്ന സ്വര്‍ഗ്ഗീയ ദേവറസ്ജി, മുന്‍ പ്രബാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനി, ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ഡോ.മുരളി മനോഹര്‍ ജോഷി, ഇപ്പോഴത്തെ സര്സംകഘചാലക് ഡോ.മോഹന്‍ ഭഗവത് എന്നിവരടക്കം നിരവധി സംഘപരിവാര്‍ നേതാക്കള്‍ക്ക് ആതിഥ്യമരുളാനുള്ള സൗഭാഗ്യവും മാധവന് ഡോക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാനഷ്ടമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: