തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ആണ് കേസ് പരിഗണിക്കുന്നത്.
2005 സപ്തംബര്‍ 27ന് രാത്രി 10.30 ന് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഡിവൈഎസ്പി ഇ.കെ.സാബു, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അജിത്ത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി.പി. മോഹനന്, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന് എന്നിവരാണു പ്രതികള്‍.
ക്രൈംബ്രാഞ്ച് മൂന്നു പോലീസുകാരില്‍ മാത്രമൊതുക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: