ന്യൂദല്‍ഹി: ബംഗാളിലെ സിംഗൂരില്‍ ടാറ്റായുടെനാനോകാര് ഫാക്ടറിക്ക് 1000 ഏക്കര്‍ ഭൂമി നല്കിയ മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. ഭൂമി മൂന്നു മാസത്തിനകം കര്‍ഷകര്‍ക്ക് മടക്കാനും കോടതി മമതാ സര്ക്കാരിനോട്നിര്ദ്ദേശിച്ചു.
10 വര്‍ഷം മുമ്പ് സര്‍ക്കാരില്‍ നിന്നും ലഭിച്ച തുക കര്‍ഷകര്‍ മടക്കി നല്‍കേണ്ട. 2006 ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്ത് ടാറ്റായ്ക്ക് നല്‍കിയത്. ഇടതുപക്ഷ ഭരണത്തിന്റെ അടിത്തറ തോണ്ടിയ സംഭവമായിരുന്നു വിവാമായ ഭൂമി കൈമാറ്റം. സമരത്തില്‍ ഏറെപ്പേര്‍ക്ക് ജീവന് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: