മൂവാറ്റുപുഴ: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കോഴിക്കമ്പനിക്കും ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക കമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയെന്ന പരാതിയിലാണിത്. തൃശൂരിലെ ഇറച്ചിക്കോഴി കമ്പനിക്ക് വാണിജ്യ വകുപ്പ് ചുമത്തിയ 64 കോടിരൂപയുടെ പിഴ ഒഴിവാക്കിയെന്നും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കമ്പനികള്‍ക്ക് നികുതി ഇളവ് ചെയ്തുകൊടുത്തുവെന്നുമാണ് പരാതി.
അഡ്വ.നോബിള്‍ മാത്യു വിജിലന്‍സിന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജൂലൈയില്‍ ത്വരിത പരിശോധയ്ക്ക് ഉത്തരവിട്ടിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്.
മാണിയുള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് ഹര്ജിക്കാരന് പരാതി നല്‍കിയിരുന്നത്. രണ്ട് ഇടപാടുകളിലായി 15.5 കോടിരൂപ കോഴവാങ്ങിയെന്ന് ബിജെപി നേതാവ് നോബിള്‍ മാത്യു മൊഴിനല്‍കിയിരുന്നു. ഈ ഇടപാടുകളില്‍ സര്‍ക്കാരിന് 150 കോടി നഷ്ടമുണ്ടായെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
(പാലാഴിയിലും കോടികള്‍ – പേജ് 9)
പ്രതികരിക്കാൻ ഇവിടെ എഴുതുക: