നാദാപുരം : വെള്ളൂരിലെ മുഹമ്മദ് അസ്ലമിനെ കൊലചെയ്യാന്‍ വാടകക്കെടുത്ത ഇന്നോവ കാര്‍ വാങ്ങിയത് വളയം സ്വദേശിയെന്നു തെളിഞ്ഞു. ഇയാള്‍ പിടിയിലായതായാണ് ആയതായാണ് സൂചന .മുമ്പ് നടന്ന കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സിപിഎം പ്രവര്‍ത്തകനായ വളയം സ്വദേശിയായ ഇയാള്‍ കസ്റ്റഡിയില്‍ ആയതായും സൂചനയുണ്ട് .നേരത്തെ സംഘത്തിന് കാര്‍ സംഘടിപ്പിച്ചു നല്കിയ നിധിന് എന്ന കുട്ടുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരം പൊലീസിന് ലഭിക്കുന്നത് .തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് നിധിനിനെ ഒളിവില്‍ കഴിഞ്ഞ കാസര്‍കോട് ഹൊസ്ദുര്‍ഗിലെ അതിഥി മന്ദിരത്തിലും, താമസ സൗകര്യം ഒരുക്കിയ മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി . വളയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ഉന്നത പൊലീസ് മേധാവി വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാതിരുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന ആരോപണം ശക്തമായിരുന്നു.
തുടക്കത്തില്‍ അന്വേഷണ സംഘത്തിന്റെതലവന് എഎസ്പി കറുപ്പസ്വാമിയായിരുന്നു. കൊലക്കു പയോഗിച്ച കാര്‍ കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ എ എഎസ് പി ക്കു മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്ദ്ദംഏറി.
ഇതിനിടെ കൊലവിളി പ്രസംഗം സിപിഎം ഏരിയാ സിക്രട്ടറിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെചൊല്ലിയുള്ള വിവാദവും കാസര്‍കോട് ജില്ലയിലെ സിപി എം ബങ്കളം ബ്രാഞ്ച് സിക്രട്ടറിയുടെ അറസ്റ്റും പാര്‍ട്ടിതലത്തിലും ഭരണതലത്തി സമ്മര്‍ദ്ധം ഏറിയതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: