ന്യൂദല്‍ഹി: വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കുള്ള ജൈത്ര യാത്രയിലാണ് ആപ്പ് സർക്കാർ. അഴിമതി പരസ്യമായതിനു ശേഷം പെണ്ണ് കേസുകളിലും ആപ്പ് മന്ത്രിമാർ ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുന്ന രംഗങ്ങളാണ് തലസ്ഥാന നഗരിയിൽ നിന്നും പുറത്ത്വരുന്നത്.
അശ്ലീല വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ദല്‍ഹി മന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കിയതാണ് ഏറ്റവും പുതിയ വാർത്ത. ആപ്പ് സര്‍ക്കാരിലെ കാബിനറ്റ് റാങ്കുള്ള സാമൂഹ്യക്ഷേമ മന്ത്രി സന്ദീപ് കുമാറിനെയാണ് മുഖ്യമന്ത്രി പുറത്താക്കിയത്.
മന്ത്രിയും രണ്ട് സ്ത്രീകളും തമ്മിലുള്ള അശ്ലീല രംഗങ്ങളും ചിത്രങ്ങളും അടങ്ങിയ സിഡി കേജ്രിവാളിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് മന്ത്രിക്കെതിരെ കടുത്ത തീരുമാനവുമായി പാർട്ടി മുന്നോട്ട് വന്നത്. സന്ദീപിനെതിരായ സിഡി കിട്ടിയെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കേജരിവാള്‍ ട്വീറ്റ് ചെയ്തു.
പൊതുജീവിതത്തിലെ സംശുദ്ധിക്കു വേണ്ടിയാണ് എഎപി നിലകൊള്ളുന്നതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും കേജരിവാള്‍ പറഞ്ഞു. മന്ത്രിക്കെതിരേ നടപടിയെടുത്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥിരീകരിച്ചു. ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടി പൊറുക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
Removing him from Cabinet wid immediate effect(2/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
Recd "objectionable" CD of minister Sandeep Kr. AAP stands for propriety in public life. That can't be compromised(1/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: