പരവൂര്‍: കലയ്ക്കോട് ഹരിജന്‍ ബാങ്കിന് സമീപം നീലനഴികം പണ്ടാരവിളയില്‍ വൃദ്ധയായ സുഭദ്രയമ്മക്കും മകനും നേരെ വീട് കയറി ആക്രമണം. തൊട്ടടുത്ത് താമസിക്കുന്ന രാജിഭവനില്‍ രവീന്ദ്രകുറുപ്പാണ് ആക്രമണം നടത്തിയത്.
കുറച്ചുകാലമായി ഇയാളുടെ വീട്ടില്‍ വ്യാപകമായ രീതിയില്‍ ഇറച്ചിക്കോഴി വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നു. പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം സഹിക്കാനാകാത്തതിനാല്‍ ഇറച്ചി വില്‍പ്പനക്കെതിരെ സംസാരിച്ചതിനാലാണ് അശോകനെതിരെ ഇറച്ചിവില്‍പ്പനക്കാരന്റെ ശകാരവും മര്‍ദ്ദനവും. മകനെ തല്ലുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഇദ്ദേഹത്തിന്റെ മാതാവിനെ തള്ളിയിട്ടു.
പരിസരവാസികള്‍ പഞ്ചായത്തിലും ഹെര്‍ത്ത് വകുപ്പിനും പലതവണ പരാതിപെട്ടെങ്കിലും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഇതു തുടര്‍ന്നു. പൗള്‍ട്രി ഫാമില്‍ പ്രത്യേകം ടാങ്കുകള്‍ നിര്‍മ്മിക്കാതെ പലസ്ഥലങ്ങളിലായി കുഴികള്‍ എടുത്താണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മര്‍ദ്ദനമേറ്റ അശോകനും മാതാവ് സുഭദ്രയമ്മയും പരവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇവരോടൊപ്പം പരാതി നല്കാന് പോയ അടുത്ത വീട്ടിലെ മനോജ്കുമാര്‍ എന്നയാളിന്റെ വീട്ടിലും രാത്രി ഇയാള്‍ ആക്രമണം നടത്തി. പരവൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മര്‍ദനമേറ്റ അശോകനും മാതാവും നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: