തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. സിപിഎം മുതിര്‍ന്ന നേതാവ് വി.എസ് .അച്യുതാനന്ദന് പോലും സര്‍ക്കാരിനെ കുറിച്ച് നല്ലത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും മോഡറേഷന് നല്കിയാല് പോലും പാസാകാത്ത സര്‍ക്കാരാണ് പിണറായിയുടേതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴിയാക്കിയത് സിപിഎം മേളയാക്കി മാറ്റുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ നിഷ്ക്രീയത്വത്തിന്റെ പാതയിലൂടെയാണ് പോകുന്നത്. വിലക്കയറ്റം തടയാനായില്ല.പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു.
സ്വാശ്രയ മേഖലയെ അപകടത്തിലാക്കി. ചര്‍ച്ചയോ ആലോചനയില്ലാതെ ഇക്കാര്യത്തില്‍ എടുത്ത തീരുമാനം വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളേയും ആശങ്കയിലാക്കി. നൂറു ശതമാനം സീറ്റും ഏറ്റെടുത്തത് എന്തടിസ്ഥാനത്തിലാണെന്നും ചെന്നിത്തല ചോദിച്ചു.
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ഒത്തുകളിയുടെ ഭാഗമാണ്. സര്‍ക്കാര്‍ മെറിറ്റ് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: