ചെങ്ങന്നൂര്‍: ഓണവിപണി ലക്ഷ്യമിട്ട് വന്‍തുക മുതല്‍ മുടക്കി പച്ചക്കറി കൃഷിയിറക്കിയ ചെങ്ങന്നൂരിലെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഇക്കുറി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍മാസം മുതല്‍ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കൃഷിഭവന് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.
കഌസ്റ്റര്‍ സംവിധാനത്തില്‍ ഒന്നിലധികം കര്‍ഷകര്‍ ചേര്‍ന്ന് കൃഷി ചെയ്താല്‍ സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായി നിരവധി പേര് കൃഷിയിലേക്ക് ഇറങ്ങി. തരിശുകിടന്നിരുന്ന ഭൂമിയിലെല്ലാം പച്ചക്കറി കൃഷി വ്യാപകമാക്കുകയും ചെയ്തു. എന്നാല്‍ കൃഷി ചെയ്പ്പിക്കാന്‍ കാട്ടിയ ശുഷ്ക്കാന്തി വിളകള്‍ക്ക് വിപണി കണ്ടെത്തി നല്കാന് ഉണ്ടായില്ല.
തദ്ദേശിയമായി പച്ചക്കറി കൃഷി ചെയ്തവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ തുശ്ചമായ വിലയാണ് ലഭിക്കുന്നത്. പലപ്പോഴും മുടക്കുമുതല്‍പോലും ലഭിക്കുന്നില്ല. ഇത് കര്‍ഷകരെ നിരാശയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. വെണ്മണി, ചാരുംമൂട്, വെട്ടിയാര്‍ ഭാഗങ്ങളില്‍ നിരവധി കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ക്ക് ആവശ്യമായ വില ലഭിക്കാതെ ദുരതത്തിലാണ്.
അതേ സമയം ഓണവിപണിയെ ലക്ഷ്യമിട്ട് അന്യസംസ്ഥാനത്തുനിന്നും പച്ചക്കറിയുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു. ചെങ്ങന്നൂര്‍ താലൂക്കിലെ കര്‍ഷകരിലധികവും ജൈവ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്. പാവല്‍, പടവലം, വെള്ളരി, പയര്‍, മത്തന്‍, തടിയന്, ചീര എന്നിവയാണ് കൂടുതലായി കൃഷി ഇറക്കിയത്. പാവലിന് കിലോഗ്രാമിന് 7, പടവലത്തിന്5, വെള്ളരിക്ക് രണ്ടുമുതല്‍ നാലുരൂപ വരെയുമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ഇതോടെസര്ക്കാരിന്റെ വാക്കുകേട്ട് കൃഷിയിടത്തിലേക്ക എടുത്തുചാടിയ കര്‍ഷകര്‍ കരകയറാനാകാത്ത കടക്കെണിയിലാണ് അകപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: