വിളപ്പില്‍: കൊമ്പന് മീശയും കാക്കിയും മുഖത്ത് അല്‍പ്പം ഗൗരവവുമായാല് പൂവച്ചലുകാരുടെ ചന്ദ്രേട്ടനാകും. ഇനി ചന്ദ്രേട്ടനെ കാക്കി വേഷത്തില്‍ കാണാനാകില്ല. ചന്ദ്രേട്ടന് കാക്കികുപ്പായം അഴിച്ചുവച്ചു. ഇന്നിപ്പോള്‍ മണ്ണിന്റെ മണമുള്ള കര്‍ഷകനാണ് അവരുടെ ചന്ദ്രേട്ടന്.
പൂവച്ചല്‍ മൊട്ടമൂല രമ്യ ഭവനില്‍ ചന്ദ്രശേഖരന്‍നായര്‍ അടുത്തിടെയാണ് പോലീസില്‍ നിന്ന് വിരമിച്ചത്. പോലീസുകാരന് പെന്‍ഷനായാല്‍ അലസനാകുമെന്ന നാട്ടുചൊല്ല് ചന്ദ്രശേഖരന് തെറ്റിച്ചു. ലാത്തി പിടിച്ച കൈയില്‍ തൂമ്പായെടുത്തു. വീടിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമായി കിളച്ച് കൃഷിക്ക് അനു
യോജ്യമാക്കി. നാലു മാസത്തെ അധ്വാനം. ഇന്നവിടം ഹരിത ശോഭയില്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നു. വെണ്ട, ചീര, വെള്ളരി, പച്ചമുളക്, പയര്‍, പലയിനം വാഴകള്‍ എന്നിവ നട്ടുനനച്ചാണ് അന്യം നിന്നുപോയ പച്ചപ്പ് ചന്ദ്രശേഖരന് വീണ്ടെടുത്തത്. മണ്ണില്‍ വിയര്‍പ്പൊഴുക്കി നൂറുമേനി വിളവാണ് ഈ പഴയ പോലീസുകാരന് കൊയ്തെടുത്തത്. ജൈവകൃഷിയാണ് തന്റെ തോട്ടത്തില്‍ ചന്ദ്രശേഖരന് പരീക്ഷിച്ചത്. കൃഷി നഷ്ടമെന്ന് വിലപിക്കുന്നവരോട് പോലീസ് ഭാഷയില്‍ ചന്ദ്രശേഖരന് പറയുന്നു. മണ്ണറിഞ്ഞ് കൃഷിയിറക്കിയാല്‍ പണം വാരാം.
ഏകീകൃത വിലനിലവാരം ഇല്ലാത്തതിനാല്‍ പച്ചക്കറി വാങ്ങുന്നവരും കര്‍ഷകരും വ്യാപാരികളുടെ ചൂഷണത്തിന് ഇരയാകുന്നുവെന്ന് ചന്ദ്രശേഖരന് പറയുന്നു. സര്‍ക്കാര്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്ന് ഗീര്‍വാണം മുഴക്കുന്നുണ്ട്. ജൈവകൃഷി വ്യാപിക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് വിപണിയാണ് ആദ്യം വേണ്ടത്. സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് ന്യായവിലയ്ക്ക് വില്‍ക്കാനുള്ള സംവിധാനം ആവിഷ്കരിക്കണമെന്ന് ചന്ദ്രേട്ടന്. ഏതായാലും പോലീസ് പണി അവസാനി
ച്ചെങ്കിലും വിഷമില്ലാത്ത പച്ചക്കറി വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് ചന്ദ്രേട്ടന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: