കാസര്‍കോട്: വകുപ്പുതല പുസ്തകങ്ങളുടെ സര്‍ക്കാര്‍ അച്ചടി നിലച്ചിട്ട് വര്‍ഷങ്ങള്‍, ഇതു മുതലാക്കി സ്വകാര്യ പ്രസാധകര് കോടികള്‍ കൊയ്യുന്നു.
വകുപ്പുകള്‍ക്ക് വേണ്ട മാന്വലുകളും മറ്റും തിരുവനന്തപുരം സര്‍ക്കാര്‍ പ്രസിലാണ് അച്ചടിച്ചിരുന്നത്. റഫറന്‍സ് പുസ്തകങ്ങളായും വകുപ്പ് തല പരീക്ഷകള്‍ക്കും നിയമപരമായ സംശയങ്ങള്‍ തീര്‍ക്കാനും ഇവ വേണം. സര്‍ക്കാര്‍ അച്ചടി നിലച്ചതിനാല്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ കൂടിയ വിലയ്ക്ക് വാങ്ങുകയാണ്.ഇവ
വില്ലേജ് മാന്വല്‍, സ്റ്റാമ്പ് ആക്ട്, പൊതുമരാമത്ത് വകുപ്പിന്റെ ഡി കോഡ്, മുനിസിപ്പാലിറ്റി ആക്ട്, തുടങ്ങിയവ സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിച്ചിട്ട് 10 വര്‍ഷമായി. സര്‍ക്കാര്‍ പ്രസ്സില്‍ ചെല്ലുന്നവരെ ഒരു സ്വകാര്യ പുസ്തക വില്പ്പനശാലയിലേക്കാണ് പറഞ്ഞ് വിടുന്നത്.
വില്ലേജ് മാന്വല്‍ സര്‍ക്കാര്‍ 300 രൂപയ്ക്കാണ് വിറ്റിരുന്നത്.് സ്വകാര്യ പ്രസാധകര് വാങ്ങുന്നത് 750 രൂപ. കേരളത്തിന് പുറത്തുള്ള സ്വകാര്യ പ്രസ്സുകളില്‍ തുച്ഛമായ നിരക്കില്‍ അച്ചടിച്ച് കേരളത്തില്‍ കൊള്ളവിലയ്ക്കാണ് വില്‍പ്പന.
അനുമതി നല്‍കാത്തതാണ് ഇവയുടെ അച്ചടിക്ക് തടസ്സം. ഇതിനു പിന്നില്‍ സ്വകാര്യ പ്രസാധകരും സെക്രട്ടറിയേറ്റ് ജീവനക്കാരുമടങ്ങുന്ന ലോബിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: