തിരുവനന്തപുരം: രാഷ്ട്രീയ അതിപ്രസരം അഗ്നിശമനസേനയേയും ബാധിക്കുന്നു. സേനാംഗങ്ങളുടെ ഉന്നമനത്തിനുളള കേരള ഫയര്‍ സര്‍വീസ് അസോസിയേഷനിലെ മാറ്റങ്ങളാണ് കാരണം.
ഭരണം മാറുന്നതനുസരിച്ച് അസോസിയേഷന്റെ തലപ്പത്തും മാറ്റം വരും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ മാസം ആറിന് അസോസിയേഷനിലും ഭരണമാറ്റം ഉണ്ടാകും. നിലവിലെ ഭരണസമിതി കാലാവധി തീരാന്‍ നാലുമാസം ബാക്കിനില്‍ക്കെയാണ് ഈ മാറ്റം.
സര്‍ക്കാരുകള്‍ മാറുമ്പോള്‍ അസോസിയേഷന് പിടിച്ചെടുത്ത് തങ്ങളുടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സേനാംഗങ്ങള്‍ തസ്തികകളും പദവികളും സ്ഥലംമാറ്റങ്ങളും തരപ്പെടുത്തും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥാനങ്ങള്‍ തരപ്പെടുത്തി സുഖിച്ചവര്‍ ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.മുമ്പ് രാഷ്ട്രീയവിരോധം മൂലം തഴയപ്പെട്ടിരുന്നവര് ഇനി സുഖിക്കും. തൊഴിലിനോട് ആത്മാര്‍ഥത കാണിക്കുന്ന ചെറുവിഭാഗം സംരക്ഷണമില്ലാതെ ഓവര്‍ടൈ ജോലിയെടുക്കുന്നു.
സേനയ്ക്കുള്ളിലെ രാഷ്ട്രീയം സേനാംഗങ്ങളുടെ ഗുണനിലവാരം തകര്ക്കുന്നു്. മറ്റൊരു പോരായ്മ ആധുനികവത്കരണമില്ലായ്മയാണ്. അത്യന്താധുനിക ഉപകരണങ്ങളോ പരിശീലനമോ സേനയ്ക്ക് നല്‍കുന്നില്ല. സേനയെ പരിഷ്കരിക്കണമെന്നാവശ്യ ശുപാര്‍ശകളെല്ലാം ചുവപ്പുനാടയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: