കടുത്തുരുത്തി: കടുത്തുരുത്തി, ഞീഴുര്‍, മാഞ്ഞുര്‍, കല്ലറ പഞ്ചയത്തുകളില്‍ തെരുവ് നായശല്ല്യം രുക്ഷം. തെരുവ് നായ് ശല്യം രൂക്ഷമായിട്ടും പഞ്ചായത്തുകള്‍ക്ക് നടപടിയില്ലെന്ന് വ്യാപക പരാതി. കഴിഞ്ഞ ദിവസം മാഞ്ഞുര്‍ പഞ്ചായത്തില്‍ മാന്‍വട്ടം ലക്ഷം കവലക്കുസമീപം കുന്നത്ത് ജോയിയുടെ ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. കുറുപ്പന്തറ കടവിലെ കര്‍ഷകന്റെ 350 താറാവുകളെയും നായ്ക്കൂട്ടം കൊന്നു. ഇത്തരത്തില്‍ നിരവധി അക്രമങ്ങള്‍ നടത്തുന്ന തെരുവ് നായ്ക്കള്‍ പൊതുജനത്തിന് ഭീഷണിയാവുകയാണ്.
കല്ലറ പഞ്ചായത്തിലും തെരുവ് നായ് ശല്യം രൂക്ഷമാണ്. കല്ലറ സെന്‍ തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യര്‍ത്ഥി കാരിച്ചാല്‍ ചിറയില്‍ ബെന്നിയുടെ മകന് ബിബിന്‍ (13) തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു. കുടാതെ ഇവിടെ കോഴിഫാം നടത്തുന്ന കര്‍ഷകന്റെ 250 ഓളം കോഴികളെയും നായ്ക്കൂട്ടം കടിച്ചുകൊന്നിരുന്നു. ആയാംകുടിയിലും, ആപ്പാം ചിറയിലും, ഞീഴുര്പഞ്ചായത്തിലും, തെരുവ് നായ്ക്കളുടെ ശള്യം രൂക്ഷമാണ്. ഈ പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിട്ടും പഞ്ചായത്തധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ വലിയ പ്രധിഷേധമാണുള്ളത്. ഇനിയും നടപടികളെടുത്തില്ലെങ്കില്‍ പ്രതിഷേധ സമരത്തിനെരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: